ദേശീയം

മുസ്ലീം യുവാവിനെ വിവാഹം ചെയ്തു; 19കാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് പിന്നാലെ മകളെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍  ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് സംഭവം.

മദ്യപിച്ചെത്തിയ പിതാവ് മകള്‍ തന്നെ അനുസരിക്കാത്തതില്‍ പ്രകോപിതനായിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് അവിനാശി പൊലീസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക് തങ്കം പറഞ്ഞു.

പൂരജ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പതിനഞ്ച് വര്‍ഷം മുന്‍പ്് തൂത്തുക്കുടിയില്‍ നിന്ന് പെയിന്റിങ് ജോലിക്കായി തിരുപ്പൂരിലെ അവിനാശിയില്‍ എത്തിയതാണ്. ഇയാളുടെ പത്തൊന്‍പതുകാരിയായ മകള്‍ പ്രിയങ്ക 25കാരനായ മുഹമ്മദ് യാസിനുമായി പ്രണയത്തിലായിരുന്നു. അയാള്‍ ഒരുവസ്ത്രനിര്‍മ്മാണശാലയിലെ ജീവനക്കാരനാണ്.

ഇരുവരും തമ്മിലുളള പ്രണയത്തെ പിതാവ് എതിര്‍ത്തിരുന്നു. ഈ ബന്ധത്തിനെതിരെ പൂരജ മകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പ്രിയങ്കയെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലായ് പതിനാറിന് കമിതാക്കള്‍ ഒളിച്ചോടി വിവാഹിതരായി

ശനിയാഴ്ച  പൂരജ യുവതിയുടെ വീട്ടിലെത്തി. അവിടെ ആ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന പിതാവ് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിന് ശേഷം അയാള്‍ ഓടിപ്പോകുകയും ചെയ്തു. 

അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. ഇതിന് പിന്നാലെ പൂരജയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്