ദേശീയം

വയറ്റില്‍ ട്യൂമറാണെന്ന് കരുതി അമ്മ ആശുപത്രിയിലെത്തിച്ചു; 12കാരി കുഞ്ഞിന് ജന്മം നല്‍കി; സഹപാഠി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പന്ത്രണ്ട് വയസുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. എട്ടുമാസം മുന്‍പായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകായിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ; ബാലേസര്‍ ഗ്രാമത്തില്‍വച്ച് എട്ടുമാസം മുന്‍പ് പെണ്‍കുട്ടിയെ സഹാപാഠി ബലാത്സംഗം ചെയ്യുകയായിരുന്നു. ക്ലാസിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രസവിച്ച ശേഷമാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിളിച്ച് ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പെണ്‍കുട്ടി സഹപാഠിയാല്‍ പീഡനത്തിനിരയായ വിവരം അമ്മ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിക്ക് വയറ്റില്‍ ട്യൂമറാണെന്നാണ് അമ്മ കരുതിയത്. തിങ്കളാഴ്ച വൈകീട്ട് കലശലായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി.

പിന്നാലെ അമ്മ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനത്തിനിരയായി വിവരം പറയുന്നത്. സഹപാഠിയും മറ്റ് രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് ആരോടും പറയാതിരുന്നതെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ