ദേശീയം

അമ്മയുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു, വിവാഹ വാര്‍ഷിക ആശംസ നേരാന്‍ ഫോണില്‍ വിളിച്ചു; പിറ്റേന്ന് 28കാരി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  പഞ്ചാബില്‍ ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 28കാരി ജീവനൊടുക്കി. വിവാഹ വാര്‍ഷികം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് സംഭവം. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും സ്ഥിരമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ലുധിയാനയിലാണ് സംഭവം. അഞ്ചുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്. കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ തുടങ്ങിയതായി 28കാരിയുടെ അമ്മ പറയുന്നു. മരുമകന് ജോലിയില്ല. മകളോട് ജോലി ചെയ്ത് പണം കൊണ്ടുവരാന്‍ മരുമകന്‍ നിര്‍ബന്ധിച്ചിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.

എട്ടുമാസം മുന്‍പ് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. അമ്മയ്‌ക്കൊപ്പം താമസിച്ചോ എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് ഇളയ സഹോദരിയോടൊപ്പമാണ് 28കാരി താമസിച്ചിരുന്നത്.

ചൊവ്വാഴ്ച അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ നേരാന്‍ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. ഭര്‍ത്താവ് മോശമായി പെരുമാറിയതായാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ മനോവിഷമത്തില്‍ മകള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു