ദേശീയം

ഇനിഷ്യലും ഒപ്പും തമിഴില്‍ മതി; സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം, പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ പേരിന്റെ ഇനിഷ്യലും ഒപ്പും തമിഴില്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തമിഴ് ഭാഷ പരമാവധി ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

സര്‍ക്കാര്‍ ജീവനക്കാരുടെ ഇനിഷ്യലും ഒപ്പും തമിഴില്‍ വേണമെന്ന് നിര്‍ദേശിച്ച്  നേരത്തെ തന്നെ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. 1978ലും 1998ലും ഇറക്കിയ ഉത്തരവ് പാലിക്കണമെന്ന് നിര്‍ദേശിച്ചാണ ഇപ്പോഴത്തെ ഉത്തരവ്. 

സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിഷ്യലും ഒപ്പും തമിഴില്‍ തന്നെ ഉപയോഗിക്കണമെന്ന് തമിഴ് വികസന മന്ത്രി തങ്കം തേനരശ് അടുത്തിടെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ വകുപ്പ് ഉ്ത്തരവ് ഇറക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളും പേരെഴുതുമ്പോള്‍ പരമാവധി തമിഴ് തന്നെ ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ പ്രവേശനത്തിനുള്ള ഫോം, ഹാജര്‍ രേഖപ്പെടുത്തല്‍, ടിസി എന്നിവയില്‍ തമിഴില്‍ തന്നെ ഇനിഷ്യലും ഒപ്പും രേഖപ്പെടുത്താനാണ് നിര്‍ദേശം. 

സര്‍ക്കാര്‍ ഓഫിസുകളില്‍ നല്‍കുന്ന അപേക്ഷകളില്‍ പൊതുജനങ്ങള്‍ പരമാവധി തമിഴ് പ്രയോഗിക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി