ദേശീയം

പുരോഹിതൻ പള്ളിക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം പ്രാർത്ഥന നടക്കുന്നതിനിടെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പള്ളിക്കുള്ളിൽ പുരോഹിതൻ ജീവനൊടുക്കാൻ ശ്രമിച്ചു. നാസിക്കിലെ ഷാലിമാർ ചൗക്കിലുള്ള സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്‌തെ(61) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. 

പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെയായിരുന്നു പുരോഹിതൻ ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവർ ഉടൻ തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആനന്ദ് ആപ്‌തെയുടെ ശരീരത്തിൽ 15 ശതമാനത്തോളം പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നാസിക് ജില്ലാ ആശുപത്രിയിലെത്തി പുരോ​ഹിതന്റെ മൊഴിയെടുത്തു. മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യശ്രമമെന്ന് വ്യക്തമാക്കുന്നതാണ് മൊഴിയെന്നാണ് റിപ്പോർട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്