ദേശീയം

സ്വന്തം വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധിച്ചു; 24കാരന്‍ ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ 24കാരന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. സ്വന്തം വീട്ടില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ് ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സഹറാന്‍പൂര്‍ തെലിപുരയിലാണ് സംഭവം. 24കാരനായ കലീം അലിയാണ് ശ്യാമയെ കൊലപ്പെടുത്തിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ശ്യാമ സ്വന്തം വീട്ടില്‍ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അയല്‍വാസികള്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ഉടന്‍ തന്നെ ശ്യാമയുടെ വീട്ടില്‍ പോയി വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അതിനിടെ ഇടയ്ക്കിടെ വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധിക്കുന്ന ശ്യാമയുടെ പ്രകൃതത്തില്‍ മടുത്തതായി മുറുമുറുത്ത് കൊണ്ട് കലീം പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് കണ്ടതായും അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു