ദേശീയം

വഴിതടഞ്ഞ് പ്രതിഷേധം, പൊലീസിനെ തടഞ്ഞു; റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നീറ്റ്, പിജി കൗൺസലിങ് വൈകുന്നതിൽ ഡൽഹിയിൽ വഴിതടഞ്ഞ് പ്രതിഷേധിച്ച റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസെടുത്തു.  പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. 

രണ്ടാഴ്ചയായി നടത്തുന്ന പണിമുടക്കാണ് ഇന്നലെ പ്രതിഷേധത്തിലേക്ക് കടന്നത്. രാവിലെ 11 മണിയോടെ നൂറുകണക്കിന് ഡോക്ടർമാർ രാജ്ഘട്ടിൽ നിന്ന് ഐടിഒയിലേക്കുള്ള പ്രധാന പാത ഉപരോധിച്ചു. ഉച്ചയ്ക്ക് പൊലീസ് ബാരിക്കേഡിനു മുകളിലേക്ക് ഓവർക്കോട്ട് ഊരിയിട്ട് ഡോക്ടർമാർ പ്രതീകാത്മക രാജി പ്രഖ്യാപിച്ച് പിരിഞ്ഞുപോയി. ഇതിനുശേഷം രാജ്ഘട്ടിലേക്കുള്ള റോഡിൽ പ്രവേശിച്ച ഡോക്ടർമാർ വഴിതടഞ്ഞു. സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. സമരക്കാരെ നീക്കം ചെയ്യാൻ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷാവസ്ഥയുണ്ടായി. 

ഡോക്ടർമാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് അസോസിയേഷൻ തീരുമാനം. നാളെ മുതൽ രാജ്യത്തെ ഡോക്ടർമാർ ഡ്യൂട്ടി ബഹിഷ്കരിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ