ദേശീയം

കര്‍ഷകര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; പൊലീസിന് മറ്റു വഴികളുണ്ടായിരുന്നില്ല: ആഭ്യന്തര മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് പൊലീസ് നടപടി വേണ്ടിവന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൊലീസിന് മറ്റു വഴികളില്ലായിരുന്നുവെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

കര്‍ഷകര്‍ കലാപം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ ഡല്‍ഹി പൊലീസിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം, ജലപീരങ്കി, ബലപ്രയോഗം തുടങ്ങിയവ കര്‍ഷകര്‍ക്കെതിരെ ഉപയോഗിക്കേണ്ടിവന്നു-മന്ത്രി പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തില്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും മാസ്‌ക് പോലുമില്ലാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ 2020 സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസ് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ആത്മഹത്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനിടെ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ഒരു വിധത്തിലുള്ള നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ