ദേശീയം

കുട്ടി പെണ്ണാണ് എന്ന് അറിഞ്ഞു, ഭാര്യയോട് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച് ഡോക്ടര്‍; പൊലീസ് കേസ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായി പരാതി. നിയമവിരുദ്ധമായി നടത്തിയ ലിംഗപരിശോധനയില്‍ ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീററ്റിലാണ് സംഭവം. 2019ലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനവും യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. കല്യാണത്തിന് മുന്‍പ് ഭര്‍ത്താവ് നിരവധി നുണകള്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ മുന്‍പ് കല്യാണം കഴിച്ചതാണ് എന്ന് അറിഞ്ഞത് പിന്നീടാണെന്ന് യുവതി പറയുന്നു.

ഭര്‍ത്താവ് നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. ലിംഗപരിശോധനയ്ക്കായി തന്നെ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയി. ഗര്‍ഭസ്ഥശിശു പെണ്ണാണ് എന്ന് അറിഞ്ഞ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ