ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ-ഡീസൽ വില അഞ്ച് രൂപ കുറച്ച് അസം സർക്കാർ. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ധനമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മ അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടായത്. രാജ്യത്ത് ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തിലാണ് സർക്കാറിന്‍റെ നടപടി.
പുതിയ നടപടിയയിലൂടെ സംസ്ഥാനത്തിന് പ്രതിമാസം 80 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ.മദ്യത്തിന്‍റെ നികുതിയിലും 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മേയിൽ അസം, മേഘാലയ സംസ്ഥാനങ്ങൾ പെട്രോൾ-ഡീസൽ വില ഉയർത്തിയിരുന്നു. നാഗാലാൻഡ് ഡീസലിന് അഞ്ച് രൂപയും പെട്രോളിന് ആറ് രൂപയും കോവിഡ് സെസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ധനവില അനുദിനം വർധിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ