ദേശീയം

ഇലക്ട്രിസിറ്റി ബില്‍ ഒന്നര ലക്ഷം; തെറ്റെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മുന്നില്‍ വച്ച് മര്‍ദനം, കര്‍ഷകന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

അലിഗഢ് (ഉത്തര്‍പ്രദേശ്): ഒന്നര ലക്ഷം രൂപ വൈദ്യുതി ബില്‍ ലഭിച്ചതിനു പിന്നാലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബില്‍ തെറ്റാണെന്നും ഇത്രയും തുക അടയ്ക്കാന്‍ ഇല്ലെന്നും അറിയിച്ചപ്പോള്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കര്‍ഷകനെ മര്‍ദിച്ചതായി കുടുംബാംഗങ്ങള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ അത്രൗലിയിലെ സുനൈര ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് കര്‍ഷകനായ രാംജിലാലിന് വൈദ്യുതി ഉദ്യോഗസ്ഥര്‍ എത്തി ഒന്നര ലക്ഷത്തിന്റെ ബില്‍ കൈമാറിയത്. ബില്‍ കണ്ടു ഞെട്ടിയ രാംജി ലാല്‍ ഇതു തെറ്റാണെന്നും ഇത്രയും പണം തന്റെ പക്കല്‍ ഇല്ലെന്നും ഉദ്യോഗസ്ഥരോടു പറഞ്ഞു. ബില്‍ തെറ്റാണെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മുന്നില്‍ വച്ച് ഉദ്യോഗസ്ഥര്‍ രാംജിലാലിനെ മര്‍ദിച്ചതായി ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു.

ഞായറാഴ്ചയാണ് രാംജിലാലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിരത്തി അഞ്ഞൂറു രൂപയുടെ ബില്‍ ഒന്നര ലക്ഷമായി തെറ്റായി കാണിച്ചതാവാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

രാംജിലാലിന്റെ മൃതദേഹം ഇലക്ട്രിസിറ്റി ഓഫിസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി