ദേശീയം

പണം തിരികെ നല്‍കാനായില്ല; മകളെ രണ്ട് ലക്ഷത്തിന് വിറ്റു; ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി അമ്മയും മകളും

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: കടം വാങ്ങിയ പണം  തിരികെ നല്‍കാനാകാത്തതിനെ തുടര്‍ന്ന് പിതാവ് മകളെ രണ്ടുലക്ഷം രൂപയ്ക്ക് വിറ്റു. വില്‍പ്പനയെ എതിര്‍ത്തതിനെ പെണ്‍കുട്ടിയെ ഇരുമ്പ് വടികൊണ്ട് തല്ലിയതായും പരാതിയില്‍ പറയുന്നു. മാതാവിനൊപ്പമെത്തിയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 

ഒരു വര്‍ഷത്തോളം പെണ്‍കുട്ടി ഇയാളുടെ തടവിലായിരുന്നു. ഈ സമയത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അമ്മയുടെ സഹായത്തോടെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പ്രതാപ് പൂര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും കുടുംബവും. നേരത്തേ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇതിനെ തുടര്‍ന്ന് തിഹാര്‍, ദാസ്‌ന ജയിലുകളിലും ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്പി രമാര്‍ജി അറിയിച്ചു. പിതാവിനെതിരെ മകളും അമ്മയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് എസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍