ദേശീയം

പൊലീസിനെ ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമം; ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം. പൊലീസ് റെയ്ഡ് ഭയന്ന് ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ചിക്കബല്ലാപുര താലൂക്കിലെ ഹെരനഗവേലി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് സംഭവം. മൃതദേഹങ്ങള്‍ ഛിന്നിചിതറിയ നിലയിലായിരുന്നു. നിയമവിരുദ്ധമായാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഏതാനും ദിവസമായി ക്വാറി അടഞ്ഞുകിടക്കുകയായിരുന്നു. അതിനിടെ പൊലീസ് റെയ്ഡ് ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് താലൂക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആരോഗ്യമന്ത്രി കെ സുധാകര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടി. ജനുവരി 22ന് കര്‍ണാടകയില്‍ തന്നെയുള്ള ശിവമോഗയില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് എട്ടുപേരാണ് മരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്വാറിയിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെയാണ് ചിക്കബല്ലാപൂരയില്‍ അപകടം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്