ദേശീയം

യുവതിയെ അച്ഛനും മകനും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തു; ജീവനോടെ തീയിട്ടു; നടുക്കുന്ന ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ ജീവനോടെ തീയിട്ടു. ഉത്തർപ്രദേശിലെ സീതാപ്പൂരിലാണ് നടുക്കുന്ന സംഭവം. മിശ്രിഖ് മേഖലയിൽ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീ‍‍ഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും അടിയന്തര സഹായ നമ്പറായ 112ൽ യുവതി ബലാത്സംഗത്തിനിരയാക്കി തീയിട്ട വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും സിതാപ്പൂർ എസ്പി പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മിശ്രിഖ് മേഖലയിലുള്ള തന്റെ അമ്മ വീട്ടിലേക്ക് പോയതായിരുന്നു യുവതി. സിദ്ദൗലിയിൽ നിന്നുള്ള മാർഗമധ്യേ ചുമട്ടു തൊഴിലാളിയോട് ലിഫ്റ്റ് ചോദിച്ചു. തുടർന്നാണ് 55കാരനായ വ്യക്തിയും അയാളുടെ മകനും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ശരീരത്തിൽ 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം