ദേശീയം

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന ഭര്‍ത്താവ് കൈ മാറ്റി, 26കാരി പുറത്തേക്കു വീണു മരിച്ചു, കൊലപാതകമെന്നു സംശയം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന യുവതി, ഭര്‍ത്താവ് കൈ മാറ്റിയതിനെത്തുടര്‍ന്ന് തെറിച്ചുവീണു മരിച്ചു. ബോധപൂര്‍വമായ കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുംബൈയില്‍ ചെമ്പൂരിനും ഗോവണ്ടിക്കും ഇടയിലാണ് സംഭവം. മന്‍ഖുര്‍ദില്‍ താമസിക്കുന്ന ദമ്പതികളാണ് ലോക്കല്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്തിരുന്നത്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ഒപ്പമുണ്ടായിരുന്നത്. 

വാതില്‍ക്കല്‍ പുറത്തേക്കു തിരിഞ്ഞാണ് ഇരുപത്തിയാറുകാരിയായ യുവതി നിന്നിരുന്നത്. 31 വയസ്സുള്ള ഭര്‍ത്താവ് ഇവര്‍ക്കു മുന്നിലായി കൈ കുറുകെ വച്ചിരുന്നു. ഇയാള്‍ കൈ മാറ്റിയപ്പോഴാണ് യുവതി താഴെ വീണത്. 

ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍, ഇവരുടെ പെരുമാറ്റം കണ്ടുകൊണ്ടിരുന്ന സ്ത്രീയാണ് പൊലീസിനെ വിവരം അറിയിച്ചത്.  തുടര്‍ന്നു പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോധപൂര്‍വമായ കൊലപാതകമാണോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. മയക്കു മരുന്നു ലഹരിയില്‍ ആയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. ദമ്പതികള്‍ കൂലിപ്പണിക്കാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍