ദേശീയം

അച്ഛന് ഭക്ഷണം നല്‍കി തിരിച്ച് വീട്ടിലേക്ക്, 15കാരിയെ വെട്ടിക്കൊന്നു; ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരിയെ മഴു കൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവായ നാലുവയസുകാരിയെയും അജ്ഞാതര്‍ ആക്രമിച്ചതായി പൊലീസ് പറയുന്നു.

ചിത്രക്കൂട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃഷിയിടത്തില്‍ അച്ഛന് ഭക്ഷണം നല്‍കിയ ശേഷം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് സംഭവം നടന്നത്.  ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ബന്ധുവും അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് 15കാരി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു