ദേശീയം

ശബ്ദ മലിനീകരണത്തിന്  ഒരു ലക്ഷം വരെ പിഴ; നിയമ ഭേദഗതി‌യുമായി ഡൽഹി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശബ്ദ മലിനീകരണം കുറയ്ക്കാൻ പിഴത്തുക വർദ്ധിപ്പിച്ച് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതാണ് പുതിയ നിയമ ഭേദഗതി.

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് പുതിയ ചട്ടം. നിയന്ത്രണം ലംഘിച്ചാൽ വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ 1000 രൂപയും നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴ.

വിവാഹം, ആരാധന ചടങ്ങുകൾ തുടങ്ങിയവയിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ വാണിജ്യ -ജനവാസ കേന്ദ്രങ്ങളിൽ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കിൽ 20,000 രൂപയുമാകും പിഴ. സംഘാടകർക്കെതിരെയാകും നടപടി. പിഴ ഈടാക്കിയതിന് ശേഷവും ശബ്ദ മലിനീകരണം സൃഷ്ടിച്ചാൽ 40,000 രൂപ പിഴയീടാക്കാം. വീണ്ടും തുടർന്നാൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീൽ ചെയ്യുമെന്നുമാണ് പുതിയ ചട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി