ദേശീയം

'രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയവത്കരിക്കപ്പെട്ട ഫാഷൻ ആയി'- സുപ്രീം കോടതിയിൽ ഹർജിയുമായി ശശികുമാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിസി സെക്ഷൻ 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തകൻ ശശികുമാർ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ ഷോങ്കർ, തുളസി കെ രാജ് എന്നിവർ മുഖേനെയാണ് ഹർജി സമർപ്പിച്ചത്. 

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയവത്കരിക്കപ്പെട്ട ഫാഷനായി മാറിയെന്ന് ശശികുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമ പ്രവർത്തകരായ സിദ്ദീഖ് കാപ്പൻ, വിനോദ് ദുവ, സിനിമാ സംവിധായിക ആയിഷ സുൽത്താന എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പരാമർശിച്ചായിരുന്നു ശശി കുമാറിന്റെ ഹർജി.

2016 മുതൽ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതിൽ വലിയ വർധനവാണ് ഉണ്ടായത്. 2016ൽ 35 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തത്. 2019ൽ അത് 93 ആയി വർധിച്ചു. ഈ 93 കേസുകളിൽ 17 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ശിക്ഷിക്കുന്ന കേസുകളും കുറവാണ്‌. 3.3 ശതമാനമാണ് ശിക്ഷാ നിരക്കെന്നും ഹർജിയിൽ പറയുന്നു.

2019ൽ 21 ഓളം കേസുകൾ തെളിവുകളുടെ അഭാവം കാരണം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വ്യാജമാണെന്നും ആറ് കേസുകൾ സിവിൽ തർക്കങ്ങളാണെന്ന് കണ്ടെത്തിയതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല