ദേശീയം

സ്ത്രീധനമായി 15 ലക്ഷം നല്‍കിയിട്ടും മതിയായില്ല; കുടുംബാംഗങ്ങളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വരനും ബന്ധുക്കളും; കേസ് എടുക്കാനായി യുവതി പൊലീസിനോട് കേണപേക്ഷിച്ചത് 5 മണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: സ്ത്രീധനത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആക്രമിച്ച വരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരോട് യുവതി അപേക്ഷിച്ചത് അഞ്ച് മണിക്കൂര്‍. ബന്ധുക്കളെ വരനും മറ്റ് എട്ടുപേരും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചതായും യുവതി ആരോപിക്കുന്നു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതി പറയുന്നു.

ബിഹാറിലെ നളന്ദ ജില്ലയിലെ സുരാജ്പൂറിലാണ് കേസിനാസ്പദമായ സംഭവം. മോഹന്‍പ്രസാദ് തന്റെ മകളെ മേവാലാലിന്റെ മകന്‍ ഗോപാല്‍ കുമാറിന്റെ മകനുമായി വിവാഹം ഉറപ്പിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകള്‍ നടക്കുകയും ചെയ്തു. 

്അതിനിടെ വരന്റെ വീട്ടുകാര്‍ സത്രീധനത്തുക ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞുറപ്പിച്ച സ്ത്രീധനം ലഭിച്ചില്ലെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആക്ഷേപം. എന്നാല്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതുപോലെ 10 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നല്‍കിയതായി വധുവിന്റെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ വരന്റെ വീട്ടുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ചടങ്ങ് ഇരുകൂട്ടരും തമ്മിലുള്ള കലഹമായി മാറി.

തുടര്‍ന്ന് വധുവിന്റെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വരനും കുടുംബത്തിനുമെതിരെ കേസ് എടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ മണിക്കൂറുകള്‍ നിന്നതിന് ശേഷമാണ് വരനും കുടുംബത്തിനുമെതിരെ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു