ദേശീയം

പിന്നാലെ നടന്നു ശൃംഗരിച്ചു;  വ്യാജ രത്‌നമോതിരങ്ങളും വളകളും സമ്മാനിച്ചു; മെഹുല്‍ ചോക്‌സിയ്‌ക്കെതിരെ ബാര്‍ബറ ജറാബിക്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട മെഹുല്‍ ചോക്‌സിയെ
തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ലെന്ന് കാമുകി ബാര്‍ബറ ജറാബിക്ക. ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജറാബിക്ക ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ചോക്‌സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും ജറാബിക്ക പറഞ്ഞു. 

ജറാബിക്കയുടെ വീട്ടില്‍ നിന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അന്റ്വിഗ്വെ പൊലീസിന് അയച്ച കത്തില്‍ ചോസ്‌കി പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയ ബോട്ടില്‍ രണ്ട് ഇന്ത്യാക്കാരുണ്ടായിരുന്നതായും ചോക്‌സി കത്തില്‍ പറയുന്നു.

താന്‍ ചോക്‌സിയുടെ അടുത്ത സുഹൃത്തായിരുന്നെന്ന് ജറാബിക്ക പറയുന്നു. രാജ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അദ്ദേഹം തന്നെ സമീപിച്ചത്. സുഹൃത്തായതിന് പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി തന്റെ പിന്നാലെ നടക്കുകയായിരുന്നു. അദ്ദേഹം എനിക്ക് വ്യാജ ഡയമണ്ട് വളകളും മോതിരങ്ങളും സമ്മാനിച്ചു. ഇപ്പോള്‍ താനും കുടുംബവും സമ്മര്‍ദ്ദത്തിലാണെന്നും ജറാബിക്ക പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം