ദേശീയം

മാറ്റി പുതിയ മൊബൈല്‍ നല്‍കണം, അംഗീകരിക്കാനാവില്ലെന്ന് കടയുടമ; 52കാരനെ 19കാരന്‍ കഴുത്തറുത്ത് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കടയുടമയെ 19കാരന്‍ കഴുത്തറുത്ത് കൊന്നു. വാങ്ങിയ മൊബൈല്‍ ഫോണ്‍ മാറ്റി നല്‍കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഖണ്ട്വയില്‍ ശനിയാഴ്ചയാണ് സംഭവം. 52കാരനായ കടയുടമ കൗസര്‍ ഷായാണ് കൊല്ലപ്പെട്ടത്. കൗസര്‍ ഷായുടെ കടയില്‍ നിന്ന് ആയിരം രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിയ 19കാരനാണ് പ്രതി. മൊബൈലിന് തകരാര്‍ ഉണ്ടെന്നും മാറ്റി നല്‍കണമെന്നും ആവശ്യപ്പെട്ട് 19കാരന്‍ കൂട്ടുകാര്‍ക്കൊപ്പം കടയില്‍ വീണ്ടും എത്തി. മാറ്റി നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 52കാരനെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്.

കടയുടമയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. ശനിയാഴ്ച തന്നെ ഇയാളെ പിടികൂടിയതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി