ദേശീയം

ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; ഒരുവയസുകാരന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ലുധിയാന: മൂന്ന് കാലുമായി ജനിച്ച കുഞ്ഞിന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു. ആറ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് അധിക കാല്‍ നീക്കം ചെയ്തത്. ലുധിയാനയിലെ ഡീപ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.

മൂന്ന് കാലുകളോടെയാണ് ഒരുവര്‍ഷം മുന്‍പ് കുഞ്ഞ് ജനിച്ചത്.  രണ്ട് സാധാരണ കാലുകളും, ശക്തി കുറഞ്ഞ മറ്റൊരു കാലുമായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. ശക്തി കുറവായിരുന്നെങ്കിലും മൂന്നാമത്തെ കാലിന് നാഡീപരമായി കേടുപാടുകള്‍ ഇല്ലായിരുന്നു.

ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് നിര്‍ധന കുടുംബത്തില്‍പ്പെട്ട കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരായ ആര്‍കെ കൗശല്‍, മുഹമ്മദ് യാമിന്‍, ആര്‍ സിങ്, രവീന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് സര്‍ജറി നടത്തിയത്. ആറ് മണിക്കൂര്‍ നേരം നീണ്ട ശസ്ത്രക്രിയ വളരെ സങ്കീര്‍ണമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പഞ്ചാബിലെ ഇത്തരത്തിലുള്ള ആദ്യ കേസാണിത്.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ എയിംസില്‍ ഇത്തരത്തില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നിലവില്‍ പീഡിയാട്രിക് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്