ദേശീയം

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ തടഞ്ഞു; സാരി അഴിച്ച് ഭര്‍ത്താവിനെ കെട്ടിയിട്ടു; കണ്‍മുന്നില്‍ വച്ച് 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത്  മുന്‍ഭര്‍ത്താവിന്റെ ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് 30കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ്  സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ, മുന്‍ ഭര്‍ത്താവിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. 

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരും പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായ പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ രാത്രി പത്തുമണിക്ക് ഭര്‍ത്താവിന്റെ സഹോദരനും കൂട്ടാളികളും ദേശീയപാതയിലെ ഒറ്റപ്പെട്ടയിടത്ത് വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. എട്ടുവയസുകാരിയായ മകളെ ഭര്‍തൃസഹോദരന്‍ വീട്ടില്‍ പിടിച്ചുവച്ച ശേഷം യുവതിയെ കൂട്ടാളികള്‍ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. യുവതിയുടെ സാരി ഉപയോഗിച്ച് ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് എട്ടുവയസുകാരി നാട്ടുകാരുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാരാണ് പൊലീസിനെ വിളിച്ചറയിച്ചത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ദമ്പതികളെ വയലില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ