ദേശീയം

നാട്ടുകാരുടെ അപവാദം കേട്ടുനില്‍ക്കാനായില്ല; 22കാരിയെ നടുറോഡില്‍ കുത്തിക്കൊന്ന് സഹോദരന്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ 22കാരിയെ പൊതുജനമധ്യത്തില്‍ വച്ച് സഹോദരന്‍ കുത്തിക്കൊന്നു. സഹോദരിയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.

കച്ച് ജില്ലയിലാണ് സംഭവം. റീനയെയാണ് പൊതുനിരത്തില്‍ വച്ച് സഹോദരന്‍ എട്ടുതവണ കത്തി ഉപയോഗിച്ച് കുത്തിയത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് റീന. യുവതിയുടെ അച്ഛന്റെ കൊലപാതക കേസില്‍ കുറ്റവിമുക്തനായ ഭവന്‍ ജോഷി എന്നയാളുടെ ഒപ്പമായിരുന്നു കഴിഞ്ഞ കുറെ നാളുകളായി റീന താമസിച്ചിരുന്നത്. കേസില്‍ റീനയുടെ അമ്മയും പ്രതിയാണ്.

റീനയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറയുന്നത് കേട്ടതാണ് സഹോദരന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സഹോദരിയെ കൊല്ലാന്‍ പ്രേംസാങ് ടാങ്ക് തീരുമാനിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സഹോദരിയെ യുവാവ് കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിന് ചുറ്റും നടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. 

ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിന് ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. ആയുധം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്