ദേശീയം

സാരി മാന്യതയുടെ പ്രതീകം; മമത ബാനര്‍ജി കാലുകാണിച്ച് സംസ്‌കാരത്തെ അപമാനിച്ചു: ബംഗാള്‍ ബിജെപി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സാരിക്കിടയിലൂടെ കാല്‍ കാണിച്ച് മമത ബാനര്‍ജി ബംഗാള്‍ സംസ്‌കാരത്തെ അപമാനിച്ചെന്ന് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. 'ബംഗാളില്‍ നമ്മുടെ അമ്മ പെങ്ങന്‍മാര്‍ സാരിയാണ് ധരിക്കുന്നത്. മാന്യതയുടെ പ്രതീകമാണ് സാരി. എന്നാല്‍ പൊതുയോഗങ്ങളില്‍ സാരിക്കിടയിലൂടെ ആരെങ്കിലും തന്റെ കാലുകള്‍ വീണ്ടും വീണ്ടും കാണിക്കുന്നത് ശരിയല്ല'- ദിലീപ് ഘോഷ് പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ കാല് കാട്ടി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിച്ചതിനെ കുറിച്ചായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം. 

'സ്ത്രീകള്‍ പോലും ഇത് ഇഷ്ടപ്പെടുന്നില്ല. ഞാനത് ചോദ്യം ചെയ്തു. ഇത് ബംഗാള്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ബംഗാളിലെ സംസ്‌കാരത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' ദിലീപ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, മമത ബാനര്‍ജി ബര്‍മുഡ ധരിക്കുന്നതാണ് നല്ലത് എന്നുള്ള ദിലീപ് ഘോഷിന്റെ പ്രസംഗം വിവാദമായിരുന്നു. ബിജെപി അധ്യക്ഷന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ദിലീപ് ഘോഷിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും തൃണമൂല്‍ വ്യക്തിമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍