ദേശീയം

പ്രേമത്തെ എതിര്‍ത്തു; വിദ്യാര്‍ത്ഥിയെ സഹോദരിയുടെ കാമുകനും കൂട്ടരും ചേര്‍ന്ന് കൊലപ്പെടുത്തി; വീട്ടില്‍ വിളിച്ച് 20 ലക്ഷം ആവശ്യപ്പെട്ടു, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കാമുകിയുടെ സഹോദരനെ യുവാവും കൂട്ടരും ചേര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗറിലാണ് സംഭവം. 
ഐടിഐ വിദ്യാര്‍ത്ഥിയായ സുരേന്ദ്ര പാല്‍ എന്ന യുവാവിനെയാണ് നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശിവകുമാര്‍ എന്ന യുവാവുമായി സുരേന്ദ്രപാലിന്റെ സഹോദരി പ്രേമത്തിലായിരുന്നു. ബന്ധം അറിഞ്ഞ സുരേന്ദ്രപാല്‍ ഇതിനെ എതിര്‍ത്തു. ഇനി സഹോദരിയെ കാണരുതെന്നും വിലക്കി. 

പിന്നീട് ശിവകുമാര്‍ വിഷയം സുഹൃത്ത് ഭുപേന്ദ്രയോട് പറഞ്ഞു. ഭുപേന്ദ്രയാണ് സുരേന്ദ്രയെ കൊല്ലാനായി പദ്ധതി തയ്യാറാക്കിയത്. സുരേന്ദ്രയുടെ അകന്ന ബന്ധുകൂടിയാണ് ഭുപേന്ദ്ര. 

മദ്യപിക്കാനെന്ന് പറഞ്ഞാണ് സുരേന്ദ്രയെ വിളിച്ചുവരുത്തിയത്. അമിതമായി മദ്യം നല്‍കിയതിന് ശേഷം കഴുത്തില്‍ സ്‌കാര്‍ഫ് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മഥുരയില്‍ കൊണ്ടുവന്ന് യമുന നദിക്കരയില്‍ കുഴിച്ചിട്ടു. 

ശേഷം സുരേന്ദ്രയുടെ വീട്ടില്‍ വിളിച്ച് 20 ലക്ഷം രൂപ ചോദിച്ചു. സുരേന്ദ്രയെ തട്ടിക്കൊണ്ടുപോയതാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി