ദേശീയം

കോവിഡ് മൂന്നാം തരം​ഗം കൂടുതൽ ബാധിക്കുക കുഞ്ഞുങ്ങളെ, നേരിടാൻ ഒരുങ്ങണം; കേന്ദ്രത്തോട് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് മൂന്നാം തരം​ഗം നേരിടാൻ സജ്ജമാവാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഇത് മുൻപിൽ കണ്ട് ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംഭരണ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണം എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. 

കോവിഡ് മൂന്നാം തരം​ഗം രാജ്യത്തുണ്ടായാൽ അത് മുതിർന്നവരേക്കാൾ കുഞ്ഞുങ്ങളെയാണ് ബാധിക്കുക എന്ന വിദ​ഗ്ധരുടെ മുന്നറിയിപ്പ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. മുതിർന്നവരേക്കാൾ കുഞ്ഞുങ്ങൾക്ക് ആജിവനശക്തി കൂടുതലാണെങ്കിലും രോ​ഗം വന്നാൽ അവർക്ക് സ്വയം ആശുപത്രിയിൽ പോവാൻ സാധിക്കില്ല. മാതാപിതാക്കളുടെ സഹായം ഇവർക്ക് വേണം. അങ്ങനെ വരുമ്പോൾ കുഞ്ഞുങ്ങൾ പ്രയാസപ്പെട്ടേക്കാം എന്ന് കോടതി പറഞ്ഞു. 

ഓക്സിജൻ വിനിയോ​ഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാൻ കേന്ദ്രത്തേയും ഡൽഹി സർക്കാരിനേയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ ഓക്സിജൻ ക്ഷാമം മൂലം രോ​ഗികൾ മരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഇനി ഉത്തരവുണ്ടാവുന്നത് വരെ ഡൽഹിക്ക് 700 എടി ഓക്സിജൻ വിതരണം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ