ദേശീയം

അച്ഛന് പിന്നാലെ മകനും; സിത്താര്‍ വാദകന്‍ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സിത്താര്‍ വാദകന്‍ പ്രതീക് ചൗധരി(49) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കോവിഡ് ലക്ഷണങ്ങളുമായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതീക്. അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത സിത്താര്‍വാദകനുമായ 
പണ്ഡിറ്റ് ദേബു ചൗധരി  കോവിഡ് ബാധിച്ച് മരിച്ച് ദിവസങ്ങള്‍ക്കകമാണ് മകനും മരണത്തിന് കീഴടങ്ങിയത്.   

കഴിഞ്ഞ ആഴ്ച അച്ഛന്റെ വിയോഗം ആരാധകരെ അറിയിച്ചത് പ്രതീകാണ്. ഇരുവരും ഒന്നിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദേബുവിന്റെ അന്ത്യം. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് പ്രതീക് ആശുപത്രി വിട്ടിരുന്നു. പിന്നീട് നില വഷളായതിനാല്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ