ദേശീയം

ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞത് 150 കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; ഭീതിയില്‍ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: കോവിഡ് വ്യാപനം രൂക്ഷമായ ബീഹാറില്‍ നിന്നുള്ള ദയനീയ കാഴ്ച. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാ നദിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നഗര്‍ പരിഷത്ത് ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ കോവിഡ് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയത്.

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. നദിയില്‍വലിച്ചെറിഞ്ഞ മൃതദേഹം പട്ടികള്‍ തിന്ന് കോവിഡ് വ്യാപനം പകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 

കോവിഡിന്റെ രണ്ടാം തരംഗത്തില്‍, രോഗം വന്നു ജനങ്ങള്‍ കൂടുതലായി മരിക്കുകയാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ പലരും മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല