ദേശീയം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ആദായനികുതി വകുപ്പാണ് നടപടിയെടുത്തത്. അജിത് പവാറിന്റെ മുംബൈ നരിമാന്‍ പോയിന്റിലെ നിര്‍മല്‍ ടവര്‍ അടക്കം അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുക്കളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു പഞ്ചസാര ഫാക്ടറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ അജിത് പവാറിന്റെ കൈവശമുണ്ടായിരുന്ന കണക്കില്‍പ്പെടാത്ത 184 കോടി രൂപ കണ്ടെ പിടിച്ചെടുത്തിരുന്നു. 

കഴിഞ്ഞമാസം ആദായനികുതി വകുപ്പ് അജിത് പവാറിന്റെ സഹോദരിമാരുടെ വീടുകളിലും കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു. എല്ലാ വസ്തുവകകള്‍ക്കും തങ്ങള്‍ നികുതി നല്‍കുന്നതാണെന്ന്, റെയ്ഡിന് പിന്നാലെ അജിത് പവാര്‍ പറഞ്ഞിരുന്നു. റെയ്ഡിനെ വിമര്‍ശിച്ച മുന്‍കേന്ദ്രമന്ത്രി ശരദ് പവാര്‍, ബിജെപി അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ