ദേശീയം

അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു; എഴുപതുകാരനെ തല്ലിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ബീഹാർ: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചെന്നാരോപിച്ച് ബീഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ എന്ന ​ഗ്രാമത്തിലാണ് സംഭവം. ഒരേ ജാതിക്കാരായ ചിലർ എഴുപതുകാരനെ മർദിച്ചെന്നും നവംബർ ആറിന് പുലർച്ചെ അദ്ദേഹം മരിച്ചെന്നും പൊലീസ് സ്ഥിരീകരിച്ചു. 

അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. "കന്നുകാലികൾക്ക് പുല്ല് പറിക്കാനായാണ് എന്റെ അച്ഛൻ പോയത്. ദാഹം തോന്നിയ അദ്ദേഹം അവിടെ ഒരു ടാപ്പിൽ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒരു അച്ഛനും മകനും ചേർന്ന് എൻെറ പിതാവിനെ മർദിക്കുകയായിരുന്നു. ഞങ്ങൾക്ക് അവരുമായി മുൻ വൈരാഗ്യങ്ങളൊന്നും ഇല്ല", കൊല്ലപ്പെട്ടയാളുടെ മകൻ രമേഷ് സൈനി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്