ദേശീയം

തോര്‍ത്ത് നല്‍കാന്‍ വൈകി; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്


തോര്‍ത്ത് നല്‍കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മധ്യപ്രദേശിലെ  ഹിരാപൂര്‍ ജില്ലയിലെ കിര്‍ണപൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

രാജ്കുമാര്‍ ബാഹേ എന്ന വനംവകുപ്പ് ദിവസവേതനക്കാരനായ ഉദ്യോഗസ്ഥനാണ് ഭാര്യ 45കാരിയായ പുഷ്പ ഭായിയെ കൊലപ്പെടുത്തിയത്. കുളി കഴിഞ്ഞ് ഭാര്യയോട് ഇയാള്‍ തോര്‍ത്ത് ആവശ്യപ്പെട്ടു. പാത്രം കഴുകുന്നതിനാല്‍ കുറച്ച് സമയം കാത്തിരിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് മണ്‍വെട്ടി വെച്ച് ഭാര്യയുടെ തലയ്ക്ക് പല തവണ അടിച്ചു. 

സംഭവസ്ഥലത്ത് വെച്ച് തന്നെ പുഷ്പ ഭായി മരിച്ചു. തടയാനെത്തിയ 23കാരിയായ മകളെയും ഇയാള്‍ ഭീഷണിപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പുഷ്പ ഭായിയുടെ കുടുംബത്തിന് വിട്ടു നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍