ദേശീയം

കനത്ത മഴ: എട്ടു വിമാനങ്ങള്‍ റദ്ദാക്കി, തമിഴ്‌നാട്ടില്‍ നാളെയും റെഡ് അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ മരണം പന്ത്രണ്ടായി. വരും മണിക്കൂറുകളിലും തമിഴ്‌നാട്ടില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ,വില്ലുപുരം, ശിവഗംഗ, രാമനാഥപുരം, കാരക്കല്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. ചെന്നൈ, കാഞ്ചീപുരം, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപത്തൂര്‍, വില്ലപുരം ജില്ലകളില്‍ ശക്തമായ മഴയാണ് തുടരുന്നത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

എട്ടു വിമാനങ്ങള്‍ റദ്ദാക്കി

കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എട്ടു വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലെണ്ണവുമാണ് റദ്ദാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്