ദേശീയം

'ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല'; പോക്സോ കേസ് പ്രതിയുടെ ജയിൽശിക്ഷയിൽ ഇളവ് നൽകി അലഹബാദ് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

അലഹബാദ്: ഓറൽ സെക്സ് കടുത്ത ലൈംഗിക പീഡനക്കുറ്റമായി പരിഗണിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിൽ 10 വയസുകാരനെ വദനസുരതം ചെയ്യിച്ച കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമ‌ർശം. പ്രതിക്ക്  2018ൽ ഝാൻസി കോടതി വിധിച്ച പത്ത് വർഷത്തെ തടവ് ഹൈക്കോടതി ഏഴ് വർഷമായി കുറച്ചു. 

പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതിയായ സോനു കുശ്വാഹ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരം ഓറൽ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരുമെങ്കിലും കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ സെക്ഷൻ 6 പ്രകാരമല്ല, സെക്ഷൻ നാല് പ്രകാരമാണ് ശിക്ഷ നിർണയിക്കേണ്ടതെന്നും കോടതി പറഞ്ഞു.

സെക്ഷൻ നാല് പ്രകാരം ഓറൽ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും സെക്ഷൻ ആറ് പ്രകാരം ശിക്ഷ നൽകുന്ന ഗുരുതര കുറ്റമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അനിൽ കുമാർ ഓജയുടെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ