ദേശീയം

ചപ്പാത്തി കരിഞ്ഞു, തര്‍ക്കം മൂത്തു; പാചകക്കാരന്‍ യുവാവിനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കരിഞ്ഞ ചപ്പാത്തി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പാചകക്കാരന്‍ 40കാരനെ അടിച്ചുകൊന്നു. മരകഷ്ണം കൊണ്ട് തലയ്ക്ക് ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബറേലിയിലെ സാംബലിലാണ് സംഭവം. ധാബയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത 40കാരനാണ് കൊല്ലപ്പെട്ടത്. ധാബയ്ക്ക് എതിര്‍ദിശയില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്‍സി നടത്തുകയാണ് 40കാരന്‍. ധാബയില്‍ നിന്ന് ഓര്‍ഡര്‍ അനുസരിച്ച് ലഭിച്ച ചപ്പാത്തി കരിഞ്ഞുപോയതിനെ ചൊല്ലി പാചകക്കാരനും 40കാരനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിന് പിന്നാലെ സ്വന്തം കടയിലേക്ക് പോയ 40കാരനെ പിന്നാലെ ചെന്ന് പാചകക്കാരന്‍ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കടയില്‍ ഉറങ്ങിക്കിടന്ന 40കാരനെ മരകഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു