ദേശീയം

ഓടുന്ന ട്രെയിനില്‍ കയറിയ കൊള്ളസംഘം ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓടുന്ന ട്രെയിനില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ലക്‌നൗവില്‍നിന്നു മുംബൈയിലേക്കു വന്ന പുഷ്പക് എക്‌സ്പ്രസിലാണ് നടുക്കുന്ന സംഭവം. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഗത്പുരിക്കും കസാറയ്ക്കും ഇടയ്ക്കുവച്ച് പുറത്തുനിന്ന് അക്രമികള്‍ ട്രെയിനില്‍ കയറുകയായിരുന്നു. 

ഇഗത്പുരി വിട്ട് ട്രെയിന്‍ തുരങ്കത്തിലേക്കു പ്രവേശിച്ചപ്പോള്‍ വേഗം കുറച്ചു. ഈ സമയത്ത് എട്ടു പേര്‍ അടങ്ങുന്ന അക്രമി സംഘം വണ്ടിയില്‍ കയറുകയായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. എതിര്‍ത്തുനിന്നവരെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനിടെയാണ് ഇരുപതുകാരിക്കു നേരെ ലൈംഗിക അതിക്രമുണ്ടായത്. 

ട്രെയിന്‍ കല്യാണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാലുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്