ദേശീയം

കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു. ഒക്ടോബര്‍ 12ന് രാവിലെ പത്തുമണി മുതല്‍ 12ന് രാവിലെ പത്ത് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എസ്പി യാദവ് പറഞ്ഞു

ഉത്തര്‍പ്രദേശ് പൊലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ആശിഷിന്റെ അഭിഭാഷകന്‍ നിഷേധിച്ചു. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതായും പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയതായും ഇനി കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമായിരുന്നു ആശിഷിന്റെ അഭിഭാഷകന്റെ വാദം. 

പൊലീസ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. പൊലീസുമായി ഒരുഘട്ടത്തിലും സഹകരിക്കാതിരുന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരില്‍ പ്രതിഷേധിക്കാനിരുന്ന കര്‍ഷകര്‍ക്കിടിയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. ആശിഷാണ് വാഹനം ഓടിച്ചതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇത് അജയ് മിശ്രയും ആശിഷും നിഷേധിക്കുകയാണ് ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി