ദേശീയം

ഹിന്ദു മതത്തിന് എന്തു ഭീഷണി? ഒരു തെളിവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദു മതത്തിന് ഭീഷണി നേരിടുന്നുണ്ടെന്ന വാദം സാങ്കല്‍പ്പികം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള ഭീഷണിക്ക് ഒരു തെളിവുമില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാഗ്പുരിലെ ആക്ടിവിസ്റ്റ് ആയ മോനിഷ് ജബല്‍പുരെയാണ് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ഹിന്ദു മതം നേരിടുന്ന ഭീഷണിക്കുള്ള തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപേക്ഷ. 

ഇത് സാങ്കല്‍പ്പികമായ ചോദ്യമാണെന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിവില്ല. ഇതു തെളിയിക്കുന്നതിനുള്ള വസ്തുതകളൊന്നും സര്‍ക്കാരിനു മുന്നിലില്ലെന്ന് മറുപടിയില്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം കൈവശമുള്ള വിവരങ്ങളോ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളോ മാത്രമേ കൈമാറാനാവൂ എന്ന് മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ സെക്യൂരിറ്റി സിപിഐഒ വിഎസ് റാണയാണ് അപേക്ഷയ്ക്കു മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി