ദേശീയം

കൗമാരക്കാരിയായ മകളെ പത്ത് തവണ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പ്രതിയെ വെറുതെ വിട്ട് പോക്‌സോ കോടതി

സമകാലിക മലയാളം ഡെസ്ക്

താനെ: കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അച്ഛനെ പോക്‌സോ കോടതി വെറുതെവിട്ടു. താനെ ജില്ലാ പോക്‌സോ കോടതിയുടെതാണ് ഉത്തരവ്.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്. മെയ് മാസത്തില്‍ പിതാവ് മകളെ പത്ത് തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. പിതാവ് ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു. ഭാര്യയും വേര്‍പ്പെട്ടാണ് ജീവിക്കുന്നത്.

ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യമാണ് പരാതിക്ക് പിന്നിലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിയെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമായിരുന്നും പരാതിക്ക് പിന്നിലെന്നും കോടതി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി