ദേശീയം

യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; ഡൗണ്‍ലോഡ് ചെയ്യുന്നവിധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്‍പതിന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in.ല്‍ പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നി തലങ്ങളിലേക്കുള്ള യോഗ്യത പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്.

കഴിഞ്ഞ ഡിസംബറിലും ജൂണിലുമായി രണ്ടു ഘട്ടമായി നടക്കേണ്ട പരീക്ഷ ഒറ്റത്തവണയായാണ് ഇത്തവണ നടക്കുന്നത്. ജൂലൈ 9,11,12 തീയതികളിലും ഓഗസ്റ്റ് 12,13,14 തീയതികളിലുമായി നെറ്റ് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ജൂലൈ ഒന്‍പത് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് പ്രസിദ്ധീകരിച്ചത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുക.

രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് പരീക്ഷ. 9 മണി മുതല്‍ 12 വരെയാണ് രാവിലത്തെ ഷിഫ്റ്റ്. ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറുമണിവരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം:

ugcnet.nta.nic.in.ല്‍ പ്രവേശിക്കുക

ഹോം പേജില്‍ യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് 2022 ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക

അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡൗണ്‍ലോഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം