ദേശീയം

കടം വാങ്ങിയ നൂറ് രൂപ തിരികെ നല്‍കിയില്ല; ഉറങ്ങി കിടന്ന 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ ഗിര്‍ഗാമില്‍ ശനിയാഴ്ചയാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശിയായ അര്‍ജുന്‍ യശ്വന്ത് സിങ്ങ് സര്‍ഹാര്‍ ആണ് മരിച്ചത്. ഇയാള്‍ മുംബൈയിലെ ഈ പ്രദേശത്ത് ചെറിയ ജോലികള്‍ ചെയ്യുന്നയാളാണ്. സഹപ്രവര്‍ത്തകനില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ നൂറ് രൂപ കടം വാങ്ങിയിരുന്നു. ഇതേ ചൊല്ലി ശനിയാഴ്ച ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. 

രാത്രി മദ്യലഹരിയിലായിരുന്നു ഇരുവരും തമ്മില്‍ വഴക്കിട്ടത്. അതിന് ശേഷം അര്‍ജുന്‍ യശ്വന്ത് സിങ്ങ് ഉറങ്ങാനായി പോയി. പുലര്‍ച്ചെ സുഹൃത്ത്‌
ഉറങ്ങി കിടക്കുന്നതിനിടെ സിമിന്റ് കട്ടകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല