ദേശീയം

30വര്‍ഷത്തിനിടെ 4000 പാമ്പുകളെ പിടികൂടി; 65കാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ 65കാരനായ പാമ്പു പിടിത്തക്കാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ, 4000 പാമ്പുകളെ പിടികൂടി നാട്ടുകാരെ രക്ഷിച്ച ആള്‍ക്കാണ് മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റത്.

കേന്ദ്രപാറ ജില്ലയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഷെയ്ക്ക് സുലൈമാനാണ് മരിച്ചത്. പാമ്പിനെ പിടികൂടിയ ശേഷമാണ് കടിയേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പീപ്പിള്‍ ഫോര്‍ അനിമല്‍സ് ആന്റ് സ്‌നേക് ഹെല്‍പ്പ്‌ലൈനിലെ അംഗമാണ് സുലൈമാന്‍. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനത്തിനിടെ 4000ല്‍പ്പരം പാമ്പുകളെയാണ് പിടികൂടിയത്. മറ്റു ഇഴജന്തുക്കളെ പിടികൂടുന്നതിലും സുലൈന്‍മാന്‍ വിദഗ്ധനായിരുന്നു.

പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പാമ്പിനെ പിടികൂടുമ്പോള്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ