ദേശീയം

ഭിക്ഷയെടുത്ത് ജീവിച്ചു; മരിച്ചപ്പോള്‍ അക്കൗണ്ടില്‍  70 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ജോലി ചെയ്തത് തൂപ്പുകാരനായി, ഉപജീവനം നടത്തിയത് ഭിക്ഷയെടുത്ത്. എന്നാല്‍ മരിച്ചത് ധനികനായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ തൂപ്പുകാരനായി ജോലി ചെയ്തിരുന്ന ധീരജ് ആണ് ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചത്.  

മരിച്ച സമയത്ത് അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത് 70 ലക്ഷം രൂപയാണ്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് ധീരജിന് ആശുപത്രിയില്‍ തൂപ്പുജോലി ലഭിക്കുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു തുകപോലും പിന്‍വലിച്ചില്ലെന്നതാണ് വിചിത്രമായ കാര്യം. 

ധീരജ് ഒരിക്കല്‍പോലും അയാളുടെ അക്കൗണ്ടില്‍ നിന്ന് ഒരുരൂപ പോലും പിന്‍വലിച്ചില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. അയാള്‍ക്ക് പണം ആവശ്യമാണെങ്കില്‍ സുഹൃത്തുക്കളോടും നാട്ടുകാരോടും വാങ്ങുകയാണ് പതിവ്. മരണസമയത്ത് അയാളുടെ അക്കൗണ്ടില്‍ 70 ലക്ഷം രൂപയോളമുണ്ടെന്നും സുഹൃത്ത് പറഞ്ഞു. 

ധീരജിന്റെ അക്കൗണ്ടിലെ പണത്തെ കുറിച്ച് അന്വേഷിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കൈയിലെ പണം നഷ്ടമാകുമെന്ന് കരുതിയാണ് അയാള്‍ വിവാഹം പോലും കഴിക്കാതിരുന്നതെന്നും എല്ലാവര്‍ഷവും ആദായനികുതി റിട്ടേണ്‍ ചെയ്യുമെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍