ദേശീയം

സൗജന്യ അരി പദ്ധതി മൂന്നു മാസത്തേക്ക് കൂടി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗജന്യ അരി പദ്ധതി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മൂന്നു മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഒരാള്‍ക്ക് അഞ്ചു കിലോ അരി വീതം തുടരും. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 

ഉത്സവകാല സീസണ്‍ പരിഗണിച്ചാണ് പദ്ധതി മൂന്നു മാസത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കുന്നതു വഴി 45,000 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 

അതിനാല്‍ പദ്ധതി നിര്‍ത്തലാക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. സൗജന്യ അരി പദ്ധതി സെപ്റ്റംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്