ദേശീയം

800 ഓളം വരുന്ന ആള്‍ക്കൂട്ടം, പാക് അനുകൂല മുദ്രാവാക്യവുമായി  ഘോഷയാത്ര തടഞ്ഞു; ആക്രമണം അഴിച്ചു വിട്ടു; നൂഹ് സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ വിഎച്ച്പി നടത്തിയ മതഘോഷയാത്ര 800 ഓളം വരുന്ന ആള്‍ക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച് തടഞ്ഞതാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ എഫ്‌ഐആര്‍.

നല്‍ഹാറിലെ ശിവക്ഷേത്രത്തില്‍ നിന്നും വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഘോഷയാത്ര ആരംഭിച്ചു.  ഈ സമയം  800-900 പേര്‍ വരുന്ന ആള്‍ക്കൂട്ടം പാകിസ്ഥാന്‍ സിന്ദാബാദ്, അള്ളാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി ക്ഷേത്രത്തിന് നേര്‍ക്ക് മാര്‍ച്ച് നടത്തി. അവരുടെ കൈവശം വടികളും കല്ലുകളും അനധികൃത ആയുധങ്ങളുമുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ഇവര്‍ ശിവക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. കല്ലുകളും വടികളും പെട്രോള്‍ ബോംബുകളും എറിഞ്ഞു. പൊലീസ് സംഘര്‍ഷം തടയാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ആള്‍ക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളികളുമായി ഘോഷയാത്രക്കു നേരെ പാഞ്ഞടുത്ത് ആക്രമിച്ചു. 

സംഘര്‍ഷം രൂക്ഷമായതോടെ അക്രമികളെ പിരിച്ചുവിടാന്‍ മൂന്നു റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ ആള്‍ക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വാജിദ്, ലുക്മാന്‍, സാഹില്‍, ഝക്കര്‍ എന്നീ നാലുപേരാണ് സംഘര്‍ഷത്തിന്റെ പ്രധാന ആസൂത്രകരെന്നും, അക്രമികള്‍ പൊലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍