ദേശീയം

ഓഹരി വിപണിയില്‍ പണം പോയി; മക്കളെയും ഭാര്യയെയും വെടിവെച്ചു കൊന്ന ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 55കാരനായ ഹെഡ്‌കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചു. ആന്ധ്രയിലെ കടപ്പ ടൗണിലെ പൊലീസുകാരനായ വെങ്കിടേശ്വരലൂ ആണ് ആത്മഹത്യ ചെയ്തത്.

ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍, 45 കാരിയായ ഭാര്യയെയുമാണ് ഇയാള്‍ വെടിവെച്ചു കാലപ്പെടുത്തിയത്. ഓഹരി വിപണിയില്‍ പണം നഷ്ടമായതും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബുധനാഴ്ച രാത്രി പതിനൊന്നുമണി വരെ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന വെങ്കിടേശ്വരലൂ വീട്ടിലേക്ക് മടങ്ങുന്നതിനടെ തോക്കും വെടിയുണ്ടയും കൊണ്ടുപോയതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ