നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം
നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം പ്രതീകാത്മക ചിത്രം
ദേശീയം

സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കി; യുവാവിനെ 24കാരി കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയതിന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 24കാരി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.

നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു പെണ്‍കുട്ടികളുടെ അച്ഛനായ രഞ്ജിത് റാത്തോഡ് (28) ആണ് മരിച്ചത്. സംഭവത്തില്‍ ജയശ്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയ റാത്തോഡ് ജയശ്രീയെ തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഈസമയത്ത് ജയശ്രീ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ജയശ്രീ സിഗരറ്റ് വലിച്ച് റാത്തോഡിന്റെ മുഖത്തിന് നേര്‍ക്ക് പുക ഊതി. കൂടാതെ റാത്തോഡിനെ മോശം ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. ഇത് റാത്തോഡ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും തിരിച്ച് അസഭ്യം പറയുകയും ചെയ്തതായി പൊലീസ് പറയുന്നു.

രോഷാകുലയായ ജയശ്രീ രണ്ടു സുഹൃത്തുക്കളെ വിളിച്ചുവരുത്തി. വഴക്കിനുശേഷം വീട്ടിലേക്ക് പോയ റാത്തോഡുമായി മൂവരും ഏറ്റുമുട്ടി. അടിപിടിക്കിടെ റാത്തോഡിന് മാരകമായി കുത്തേല്‍ക്കുകയായിരുന്നു. ജയശ്രീയാണ് കത്തി ഉപയോഗിച്ച് യുവാവിനെ ഒന്നിലധികം തവണ കുത്തിയതെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല