സുപ്രീംകോടതി
സുപ്രീംകോടതി ഫയല്‍
ദേശീയം

പതിച്ചു നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം: സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിച്ച് നല്‍കിയ വനഭൂമിയിലെ എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി. ഇത്തരം ഭൂമിയില്‍ നിലവില്‍ ഉള്ള മരങ്ങളോ, പുതുതായി ഉണ്ടാകുന്ന മരങ്ങളോ മുറിക്കണമങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കോട്ടയം ജില്ലയിലെ നാഗന്‍പാറ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പ്രദേശത്ത് പതിച്ച് നല്‍കിയ വനഭൂമിയിലെ ആഞ്ഞിലി മരം മുറിച്ചതിനെതിരായ കേസിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് മരം മുറിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. പതിച്ച് നല്‍കിയിരിക്കുന്ന വനഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയുന്നതിന് 1995 ല്‍ പുറത്തിറക്കിയ ചട്ട പ്രകാരം മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് വാദിച്ചു.

എന്നാല്‍ കേരള മര സംരക്ഷണ നിയമത്തിന്റെ രണ്ടാം വകുപ്പില്‍ മരങ്ങള്‍ എന്ന് വ്യാഖ്യാനത്തില്‍ ആഞ്ഞിലി മരം ഇല്ലെന്നും, അതിനാല്‍ ആഞ്ഞിലി മരം വെട്ടുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും എതിര്‍കക്ഷി വാദിച്ചു. ആഞ്ഞിലി മരം വെട്ടുന്നതിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതി ആവശ്യം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'