വളര്‍മതി
വളര്‍മതി എക്‌സ്‌
ദേശീയം

ദിണ്ഡിഗലില്‍ ഗര്‍ഭിണിയായ യുവതിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ദിണ്ഡിഗലില്‍ ഭര്‍ത്താവ് ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. അഞ്ചുമാസം ഗര്‍ഭിണിയായ വളര്‍മതിയാണ് മരിച്ചത്. 19 വയസായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരത.

അച്ഛന്‍ സമ്മാനമായി നല്‍കുന്ന ടൂവീലര്‍ വാങ്ങാന്‍ ബസില്‍ പോകുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ യുവതിയെ ബസില്‍ നിന്ന് തള്ളിയിട്ടത്. ബസിന്റെ പുറക് വശത്തുള്ള വാതിലിന് സമീപത്തുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ ഇരുവരും നിസാര കാര്യത്തെ ചൊല്ലി തര്‍ക്കം തുടര്‍ന്നു. കുറെ ദൂരം സഞ്ചരിച്ചതിന് പിന്നാലെ ഇയാള്‍ ബസില്‍ നിന്ന് യുവതിയെ തള്ളിയിടുകയായിരുന്നു.

കുറച്ച് യാത്രക്കാര്‍ മാത്രമുള്ളതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബസ് കുറെ ദൂരം പോയപ്പോള്‍ പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. കണ്ടക്ടറാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍