ഝാര്‍ഖണ്ഡില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു സംഭവം
ഝാര്‍ഖണ്ഡില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു സംഭവം പ്രതീകാത്മക ചിത്രം
ദേശീയം

21കാരിയായ ഡാന്‍സറെ പാനീയം നല്‍കി മയക്കി, സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് ഝാര്‍ഖണ്ഡില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു സംഭവം. വനിതാ ഡാന്‍സറെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഒളിവില്‍ പോയ മൂന്നാമത്തെയാളിനായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് പലാമു ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശിനിയായ 21കാരിയാണ് പരാതി നല്‍കിയത്. സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത് 24 മണിക്കൂറിന് ശേഷമാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് ഝാര്‍ഖണ്ഡില്‍ തന്നെ സമാനമായ മറ്റൊരു സംഭവം അരങ്ങേറിയത്. ഓര്‍ക്കസ്ട്ര ട്രൂപ്പ് അംഗത്തെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിക്ക് പരിചയമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ രണ്ടുപേരെ പിടികൂടിയതായും മൂന്നാമനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ ഗോലു കുമാര്‍ ഡാന്‍സറെ ഒരു ഷോയ്ക്കായി ക്ഷണിച്ചു. എന്നാല്‍ ഷോ റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ഗോലുവിന്റെ മുറിയിലാണ് താമസിച്ചത്. ഇവിടെ വച്ച് പാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷം തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗം അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍